Friday, January 9, 2015

തിങ്കള്‍ സൂത്താറാ

സ്വര്‍ഗ്ഗീയ രാജാവും ആശ്വാസത്തിന്റെ ദൈവവുമായുള്ലോവേ! അയോഗ്യനും പാപിയും ആയിരിക്കുന്ന നിന്‍റെ ദാസനായ എന്നോടു കരുണയുണ്ടായി എന്നെ നീതിമാനാക്കേണമെ. എന്‍റെ കര്‍ത്താവേ! അനേകം വികാരങ്ങള്‍ ഉള്ള മനുഷ്യനെപ്പോലെ ഇഷ്ടത്തോടുകൂടെയോ ബലാല്‍ക്കാരം നിമിത്തമോ അറിവോടോ അറിവുകൂടാതെയോ ഞാന്‍ പാപം ചെയ്തുപോയി. എങ്കില്‍ അത് എന്‍റെ മടി നിമിത്തവും ഞാനക്കുറവുമൂലവും സംഭവിച്ചതാകുന്നു. കരുണയുള്ളവനായ നിന്നോടു ഞാന്‍ അപേക്ഷിക്കുന്നു. കര്‍ത്താവേ! നിന്‍റെ തിരുനാമത്തില്‍ വ്യാജമായി ഞാന്‍ ആണയിടുകയോ, വിചാരത്തില്‍ ഞാന്‍ വല്ലവരെയും നിന്ദിക്കുകയോ, കുറ്റം പറഞ്ഞു വ്യസനിപ്പിക്കുകയോ, വല്ലതിനും കഷ്ടപെടുത്തുകയോ, എന്നെക്കുറിച്ചു ദുഷിച്ചു പറഞ്ഞ സഹോദരനോട് ഞാന്‍ ഷണ്ഠയായിരിക്കുകയോ, എന്‍റെ വിചാരം പ്രാര്‍ത്ഥനാസമയത്ത് ഈ ലോകത്തിലെ നിരര്‍ത്ഥകാര്യത്തില്‍ പതറിപ്പോകയോ, ഓരോ ദുഷ്ടമോഹങ്ങളിലേക്കു ഞാന്‍ ചായുകയോ വാശിയോടും ചിരിയോടുംകൂടി സംസാരിക്കുകയോ, വ്യര്‍ത്ഥസ്തുതിയാല്‍ പ്രിയപ്പെടുകയോ, ഉദരസ്നേഹത്താല്‍ ജയിക്കപെടുകയോ, വൃദ്ധന്മാരെ ആക്ഷേപിക്കുകയോ, പ്രയോചനമില്ലാത്ത മഹത്വത്തിനായി ആഗ്രഹിക്കുകയോ, സഹോദരനെ തിന്മയോടുകൂടി നോക്കുകയോ, പ്രാര്‍ത്ഥനക്കു മടികാണിക്കയോ, ചീത്തയായിരിക്കുന്ന മറ്റുവല്ലതും പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഇവയൊക്കെയും പരിഹാരമുണ്ടാക്കി എന്നോടു ക്ഷമിക്കേണമേ. എന്‍റെ കര്‍ത്താവേ! ഇവ മാത്രമല്ല ഇവയില്‍ അതികമായിട്ടുള്ളവയും ഞാന്‍ ചെയ്തുപോയി. നീ ക്ഷമിച്ചുകൊള്ളേണമെ, നിന്‍റെ സമാധാനത്താല്‍ ഞാന്‍ കിടന്നുറങ്ങുകയും സമാദാനത്തോടുകൂടി രാത്രിയില്‍ എഴുന്നേറ്റു നിന്നെ സ്തോത്രം ചെയ്തു വന്ദിക്കയും വിശുദ്ധിയും മഹത്വവുമുള്ള നിന്‍റെ വിശുദ്ധ രൂഹായുടെയും തിരുനാമത്തെ മഹത്വപെടുത്തുകയും ചെയ്യുമാറാകേണമെ. ആമ്മീന്‍.


Fenn George Alex

No comments:

Post a Comment