Wednesday, January 7, 2015

ഞായര്‍ ഒമ്പതാംമണി

എന്‍റെ കര്‍ത്താവേ! എന്നോടു കരുണയുണ്ടാകേണമെ. സ്വര്‍ഗത്തോടും നിന്‍റെ തിരുമുമ്പാകെയും ഞാന്‍ പാപം ചെയ്തു. ഇനിയും നിന്‍റെ പുത്രനെന്നു വിളിക്കപെടുവാന്‍ ഞാന്‍ യോഗ്യനല്ല. നിന്‍റെ കൂലിക്കാരില്‍ ഒരുവനെപ്പോലെ എന്നെ ആക്കിത്തീര്‍ക്കേണമെ. എന്‍റെ കര്‍ത്താവേ! എന്നോടു കരുണയുണ്ടാകേണമേ, കൃപയാല്‍ ഞങ്ങളുടെ പിതാവും, സ്വഭാവത്താല്‍ എന്‍റെ സൃഷ്ടാവുമായുള്ളോവേ! നിന്‍റെ മുമ്പാകെ ഞാന്‍ പാപം ചെയ്തു എന്നു ഏറ്റുപറയുന്നു. നീ അറിഞ്ഞിരിക്കുന്നവനാകയാല്‍ ഞാന്‍ അവയെ മറയ്ക്കുന്നില്ല, നിനക്കു സ്ഥിരമായിരിക്കുന്നതിനെ ഞാന്‍ ഉപേക്ഷിച്ചു പറയുന്നതുമില്ല, കുറ്റക്കാരനെപോലെ ഞാന്‍ നില്‍ക്കുന്നു. കല്പനലംഘനക്കാരനെപ്പോലെ ഞാന്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടവനാകുന്നു. എന്‍റെ പിതാവേ! സ്വര്‍ഗത്തോടും നിന്‍റെ തിരുമുമ്പാകെയും ഞാന്‍ പാപം ചെയ്തു. ഇനിയും നിന്‍റെ പുത്രനെന്നു വിളിക്കപ്പെടുവാന്‍ ഞാന്‍ യോഗ്യനല്ല. നിന്‍റെ കൂലിക്കാരനില്‍ ഒരുവനെപ്പോലെ എന്നെ ആക്കിത്തീര്‍ക്കേണമെ. എന്‍റെ കര്‍ത്താവേ! നിന്‍റെ രാജ്യത്തില്‍ നിന്ന് എന്നെ തള്ളികളയരുതെ. എന്‍റെ കര്‍ത്താവേ! എന്നോട് കരുണ ഉണ്ടാകേണമെ. മുമ്പ് ഞാന്‍ ചെയ്തിട്ടുള്ള അകൃത്യങ്ങളെ എന്നോടു ഓര്‍ക്കരുതേ. എന്‍റെ കര്‍ത്താവേ! നിന്നെ ഞാന്‍ അറിയുന്നില്ല എന്ന് എന്നോട് കല്പിക്കയുമരുതേ. ആമ്മീന്‍.

By Fenn George Alex

No comments:

Post a Comment